അവസാനത്തെ ചപ്പാത്തി കല്ലിൽ ചുടാൻ ഇട്ടപ്പൊഴെക്കും ജാനകിയമ്മയുടെ കാൽ ശരിക്കും കഴക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു മണിക്കുർ ആയി ഇങ്ങനെ അടുക്കളയിൽ നില്ക്കാൻ തുടങ്ങിയിട്ട്. സ്റ്റൌവിന്റെ ചൂടുകൊണ്ട് മുഖം പൊള്ളി തുടങ്ങി. ചപ്പാതി മറിച്ചിട്ട് സ്റ്റൊവിന്റെ താക്കൊൽ തിരിച്ചു കെടുത്തുന്നതിനൊടൊപ്പം ഒരു ദീർഖനിശ്വാസം വിട്ടിട്ട് വാഷ് ബെസിനിലോട്ട് തിരിഞ്ഞു. ആകാശം മൂടികെട്ടിയിരുന്നതിനാൽ എന്നത്തെക്കാളും അടുക്കളയിൽ കൂടുതൽ ആവി ആയിരുന്നു. തണുത്ത വെള്ളം മുഖത്ത് ഒഴിച്ചപ്പോൾ ഇത്തിരി സുഖം തോന്നി.
ജനലിൽ നിന്നും മുൻസിപാലിറ്റികാരുടെ വണ്ടിയുടെ മണം മൂക്കിൽ അടിച്ചപ്പോൾ സമയം ഒൻപതു മണിയായി എന്നു മനസ്സിലായി. താഴെ പാൽകുപ്പികൾ കിലുങ്ങുമ്പോൾ ആറു മണി, പള്ളിയിലെ ബാങ്ക് വിളി കേൾക്കുമ്പോൾ ഏഴുമണീ അടുത്ത വീട്ടിലെ ഇളബേന്റെ പ്രഷർ കുക്കർ വിസിൽ ഊതുമ്പോൾ 8 മണി. മുനിസിപാലിറ്റി വണ്ടി വന്നാൽ ഒൻപത് മണി. വാച്ച് നോക്കേണ്ട ആവശ്യം ഇല്ല. അഞ്ചൊ പത്തോ മിനുട്ട് അങ്ങോട്ടൊ ഇങ്ങോട്ടൊ മാറിയാൽ എന്താ? സൂചിനോക്കി ഇപ്പോൾ മസ്റ്ററിൽ ഒന്നും സൈൻ ചെയ്യേണ്ടല്ലൊ.നാലുവർഷം മുൻപെ പ്രൈമറി സ്കൂൾ റ്റീചർ ആയി റിട്ടയർ ചെയ്തതാണു. അടുത്ത മുറിയിലെ മൂന്ന് അവിവാഹിതർക്ക് കോണ്ടുപോകാൻ റ്റിഫിൻ ഊണ്ടാക്കി കൊടുക്കും. ആ ജോലി ഇപ്പോൾ കഴിഞ്ഞു. പിന്നെ വൈകിട്ട് രണ്ടു കുട്ടികൾക്ക് റ്റ്യൂഷൻ.
“എണീക്കടി പെണ്ണെ സമയം ഒൻപതു മണിയായി. വല്ലവരും വീട്ടിൽ വന്നാൽ എന്തു വിചാരിക്കും” അവർ പുറത്തെ മുറിയിൽ വന്ന് മകളെ കുലുക്കി ഉണർത്തി.അടുത്ത ആഴ്ച പരീക്ഷ ആയതിനാൽ രാത്രി രണ്ടുമണി വരെ ഇരുന്ന് പഠിത്തമാണു. രാവിലെ പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല. കോൺസെൻ റ്റ്രേഷൻ കിട്ടില്ല പോലും.സരിത, “അമ്മ എന്താ നേരത്തെ വിളിക്കാഞ്ഞെ ഞാൻ സഹായിച്ചേനെയല്ലൊ” എന്നു പറഞ്ഞുംകൊണ്ട് തട്ടിപിടഞ്ഞ് എഴുന്നേറ്റു. “വേണ്ട വേണ്ട ഇനി പരീക്ഷ കഴിഞ്ഞിട്ടു മതി സഹായിക്കലും മറ്റും ഇത്തവണ എങ്കിലും കടന്നു കൂടണം”. ജാനകിയമ്മ ഓർത്തു ഇക്കാലത്ത് പത്താംക്ളാസ്സ് എങ്കിലും പാസ്സാകാതെ എങ്ങിനെയാ ഒരു ചെറുക്കനെ കിട്ടുക. ഒരു ഇരുപതിനായിരം രൂപ കൂടെ അടച്ചിരുന്നെങ്കിൽ ഈ വീട് സ്വന്തമായേനെ. ആണായിട്ടും പെണ്ണായിട്ടും ഒരു മോളെ ഉള്ളു ഈ വീട് കൊടുക്കാം എന്നു പറഞ്ഞാൽ സാമാന്യം ഭേദപ്പെട്ട ജോലിയുള്ള ഒരു ചെറുക്കനെ കിട്ടിയേനെ. കല്യാണം നടത്തി കഴിഞ്ഞാൽ തനിക്ക് പോയി നാട്ടിൽ തറവാട്ടിൽ താമസിക്കാമായിരുന്നു. ഉള്ളതിൽ ഒരു പങ്ക് ആഹാരം തരാൻ ചേട്ടൻ മടി കാണിക്കുകയില്ല.പോരെങ്കിൽ വീട് ഇരിക്കുന്ന പത്ത് സെന്റ് സ്ഥലം അഛൻ തനിക്ക് ഇഷ്ടദാനം തന്നിരിക്കുന്നതും അല്ലെ.
“അമ്മെ! അമ്മെ! ഇത് വായിച്ചൊ?” സരിതയുടെ ശബ്ദം ജാനകിയമ്മയുടെ ചിന്തയെ മുറിച്ചു. “നമ്മുടെ റിലയബിൾ ലാബ് പ്രൊടക്റ്റ്സ് അംബാനി ഗ്രൂപ്പ് വിലക്ക് എടുക്കുകയാണു എന്ന്”. ജാനകിയമ്മ പേപ്പർ ആർത്തിയോടെ തട്ടിപറിച്ച് വായിച്ചു. അംബാനി ഗ്രൂപ്പ് വാങ്ങി പുനരുജ്ജീവിപ്പിക്കാൻ പോകുകയാണെന്ന്. ഏതൊ വിദേശ കമ്പനിയുടെ സഹകരണവും ഉണ്ട്.റിലയബിൾ കാരുടെ എല്ലാ കടവും വീട്ടും എന്നും എഴുതിയിരിക്കുന്നു.
“ദൈവം നമ്മുടെ പ്രാർഥന കേട്ടു എന്നാണു തോന്നുന്നത് മോളെ” അവർ അടുത്തെങ്ങും ഇത്ര സന്തോഷവതി ആയിട്ടില്ല.കാരണവും അങ്ങിനെ ആയിരുന്നു. റിട്ടയർ ചെയ്തപ്പോൾ കിട്ടിയ ഇരുപതിനായിരം രൂപ അവർ രിലയബിൾ ലാബ് പ്രൊഡക്റ്റ്സിൽ ഫിക്സട് ഡിപ്പോസിറ്റായി വച്ചിരുന്നു.ഈ കമ്പനി കെ സി പണിക്കർ ആണു തുടങ്ങിയത്. പണിക്കർ സ്വന്തം പ്രയത്നത്താലുയർന്ന ഒരു വലിയ തൊഴിലുടമ. അദ്ദേഹത്തിനു ഇല്ലാത്ത തൊഴിൽശാലകൾ ഒന്നും ഇല്ലായിരുന്നു.തുണിമില്ല്, പഞ്ചസാര മില്ല്, സൈക്കിൾ നിർമാണം. അതിനിടയ്ക്കാണു ബാക്ക് വേർഡ് ഡിസ്റ്റ്രിക്റ്റിൽ ഈ റിലയബിൾ ലാബ് പ്രൊഡക്റ്റ്സ് തുടങ്ങിയത്.
ജാനകിയമ്മയുടെ ഒരു അനന്തിരവൻ രാജീവ് ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അവന്റെ നിർബന്ധത്തിനു വഴങ്ങി ആണു അവർ പണം ആ കമ്പനിയിൽ നിക്ഷേപിച്ചത്. ആൾ നമ്മുടെ ചേർത്തലക്കാരൻ പണിക്കർ ആണു. കാശിനു ഒരു കുഴപ്പവും പറ്റില്ല.കൂടാതെ ആറാറാം മാസം പലിശയും അയച്ചു തരും.
ആദ്യത്തെ ആറാം മാസം പലിശയുടെ ചെക്ക് വരാത്തതിനാൽ കമ്പനിയുടെ ഓഫീസിൽ പോയി.രാജീവ് മേലധികാരിയുടെ മുന്നിൽ കൊണ്ടുപോയപ്പോൾ “വിഷമിക്കേണ്ട അടുത്ത ആഴ്ചതന്നെനിങ്ങൾക്ക് ചെക്ക് പോസ്റ്റ് ചെയ്യാം.ഇത്തിരി കാഷ് ഫ്ളൊയുടെ പ്രോബ്ളം ആണു. ബാങ്ക് ഞങ്ങൾക്ക് സ്പെഷ്യൽ ഓവർഡ്രാഫ്റ്റ് തരാമെന്ന് ഏറ്റിട്ടുണ്ട്” എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടു.പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും പോയപ്പോൾ ആ ഓഫീസർ യെങ്ങൊ പോയിരിക്കുകയായിരുന്നു. വേറെ ആൾ പറഞ്ഞത് നിങ്ങൾ വരേണ്ട ആവശ്യം ഇല്ല ചെക്ക് വീട്ടിൽ പോസ്റ്റ് ചെയ്തേക്കാം എന്നാണു.
ആ ആശ്വാസവും പൊള്ള ആയിരുന്നു.ജാനകിയമ്മ അനവധി എഴുത്തുകൾ എഴുതിയും ഫോൺ ചെയ്യുകയും ചെയ്തു. പക്ഷെ ആദ്യത്തെ ആറുമാസത്തെ പലിശപോലും കിട്ടിയില്ല.ഒരു വർഷത്തേക്കാണു ഡിപ്പോസിറ്റ് ചെയ്തിരുന്നത്.കാശ് തിരികെ കിട്ടാനായി എഴുതി.അതിനും മറുപടി ഇല്ല. അവരുടെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യം ആയിരുന്നു.
സരിതയുടെ അഛന്റെ കൂടെ പഠിച്ചിരുന്ന ഒരു മേനോനിവിടെ ഹൈക്കോർട്ടിൽ practise ചെയ്യുന്ന കാര്യം അവർക്ക് അറിയാമായിരുന്നു.അദ്ദേഹം മരിച്ചതിൽ പിന്നെ അവർ മേനോനെ കണ്ടിട്ടില്ല പക്ഷെ വീട് അറിയാമായിരുന്നു.
മേനോൻ വലിയ താല്പര്യമൊന്നും ഈ കേസിൽ കാണിച്ചില്ല. “നിങ്ങളുടെ കൂട്ട് ഒത്തിരി പേർ ഇതുപോലെ ആ കമ്പനിയിൽ പൈസ ഇറക്കിയിട്ടുണ്ട്. ചിലർ കേസിനു പോയിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ല”.ഷയരിന്റെ വില എങ്ങിനെ പത്ത്
രൂപയിൽനിന്നും ഒറ്റ രാത്രികൊണ്ടാണു അഞ്ച് രൂപ ആയി ഇടിയുന്നത്. ആരും വാങ്ങാൻ ഇല്ല എങ്കിൽ ഷെയർ വെറും ചവറ്റുകൊട്ടയിൽ ഇടാൻ ഉള്ള പേപ്പർ.ഫിക്സഡ് ടിപോസിറ്റുകാരുടെ കാര്യം അതിലും കഷ്ടമാണു നിങ്ങൾക്ക് യാതൊരു ലീഗൽ പ്രൊറ്റക്ഷനും ഇല്ല.റിലയബിൽ ലാബ് പ്രൊഡക്റ്റ്സ് പണിക്കരുടെ സ്വന്തം ഒന്നുമല്ല. ഒരു ലിമിറ്റഡ് കമ്പനി.ഒരു കമ്പനി ഡിപോസിറ്റ് ആപ്ളിക്കേഷൻ ഫോമിന്റെ അവസാനത്തെ വരി അവർ ഉറക്കെ വായിച്ചു കേൾപ്പിച്ചു,“ `
ഡിപോസിറ്റ്സ് ആർ അൺസെക്യൂർഡ് ആന്റ് റാങ്ക് പാരി പാസ്സു വിത് അതർ അൺസെക്യൂർഡ് ലയബിലിറ്റീസ്. ഇതിന്റെ അർഥം നിക്ഷേപക്കാരന്റെ കാശ് സുരക്ഷിതമല്ല എന്ന്.കമ്പനി നഷ്ടത്തിലായാൽ കാശ് കൊടുക്കാൻ കമ്പനിക്ക് ബാധ്യത ഇല്ല എന്ന്. ഇത് പക്ഷെ ആരാ വായിച്ച് നോക്കുന്നത്.
വക്കീൽ പറഞ്ഞത് ശരിയായിരുന്നു. അവർ ശരിക്ക് വായിച്ച് നോക്കിയില്ല ഫോം പൂരിപ്പിച്ചത്. കെ സി പണിക്കരുടെ പേരിന്റെ മുകളിൽ ആണു അവർ നിക്ഷേപിച്ചത്.
”അമ്മ പണിക്കരെ ഒന്നുകൂടെ പോയി കണ്ട് നോക്ക്“ മോളുപറഞ്ഞു. ”ഇത്തവണ എന്തായാലും നമ്മുടെ കാശുകിട്ടും എന്നു എന്റെ മനസ്സു പറയുന്നു“.ഞാൻ ഉടനെ പോകുകയാണു ഒന്നു കുളിക്കട്ടെ.സരിത അമ്മ തയ്യാറായപ്പോൾ ഫയൽ യെടുത്ത് കൊടുത്തു.ഫയല്കൊണ്ടു പുറത്തിറങ്ങിയ അമ്മയുടെ പുറകെ കുടയുംകൊണ്ട് മകൾ ചെന്നു.”ഈ കുടയും എടുത്തൊ നല്ല വെയിൽ ആണു“. ”ചുമ്മ എന്തിന ഭാരം കൂട്ടുന്നത്? വേണ്ട. ഇല്ലങ്കിൽ ഇരിക്കട്ടെ വണ്ടിയിൽ തിരക്കു കൂടിയാൽ വിടവുണ്ടാക്കാൻ ഉപയോഗിക്കാം“. എന്നു പറഞ്ഞ് വാങ്ങി.
”യെസ് മാഡം?“ ടെലിഫോൺ എക്സ്റ്റൻഷൻ കേബിൾ കുത്തികൊണ്ട് റിസപ്ഷണിസ്റ്റ് ചോദിച്ചു. ജാനകിയമ്മ വരുത്താവുന്നത്ര ഭവ്യതയോടെ പറഞ്ഞു. ”എനിക്ക് കെ സി പണിക്കരെ ഒന്നു കാണണം“.ഈ റിസപ്ഷണിസ്റ്റ് പുതിയതായിരുന്നു. മുൻപ് ഉണ്ടായിരുന്നവർക്ക് അവരെ നല്ല പരിചയം ആയിരുന്നു. വരുന്ന കാരണവും അവർക്ക് അറിയാമായിരുന്നു. ചിലപ്പോൾ ചായയും വരുത്തി തരുമായിരുന്നു.”പ്ളീസ് വെയ്റ്റ് ദെയർ“. അടുത്ത സോഫയെ ചൂണ്ടിയിട്ട് വേറെ ഏതൊ നംബർ കറക്കാൻ തുടങ്ങി.ഓഫീസിലെ ലഞ്ച് റ്റൈം ആണെന്ന് തോന്നുന്നു.അകത്തു നിന്നും ആൾക്കാർ വന്നും പോയീം കൊണ്ടിരുന്നു. ചില മുഖങ്ങൾ പരിചയം ഉള്ളവ ആയിരുന്നു. പക്ഷെ ആരും പരിചയം നടിച്ചില്ല. രണ്ടുമൂനു ചെറുപ്പക്കാർ റിസപ്ഷൻ ടേബിളില്മുട്ടൂന്നി വർത്തമാനം പറയുകയും ഇടയ്ക്കിട ചിരിക്കുകയും ചെയ്യുന്നുണ്ട്. അവൾ ഇടയ്ക്കിടെ മുഖത്തുർന്നിറങ്ങിയ തലമുടി കൈകൊണ്ട് പിറകോട്ട് കോതി ഇടുന്നുണ്ടായിരുന്നു.
”അമ്മായി എപ്പോൾ വന്നു“ പരിചയമുള്ള ശബ്ദം കേട്ട് ജാനകിയമ്മ തലപൊക്കിനോക്കി. രാജീവ് അടുത്ത് വന്നിരുന്നു.”കുറച്ച് നേരമായി. ഇന്ന് രാവിലെ പേപ്പറിൽ വായിച്ചു“. അയാൾ നിർവികാരനായി എല്ലാം കേട്ടു.”പക്ഷെ അമ്മായി അപ്പൊയിന്റ്മെന്റ് എടുത്തൊ? ബോസ്സ് ഇന്ന് വളരെ ബിസ്സിയാൺ.എനിക്ക് തോന്നുന്നില്ല ഇന്ന് കാണാൻ പറ്റുമെന്ന്.രാവിലെ മുതൽ ഞങ്ങളുടെ ഒരു കമ്പനിയുടെ ജനറൽ മാനേജർമാരുടെ മീറ്റിങ്ങായിരുന്നു. ഉച്ച കഴിഞ്ഞ് ഒരു അഡ്വെർറ്റൈസ്മെന്റ് ഫെമിന്റെ പ്രസന്റേഷൻ ആണു. ഇന്ന് സമയം കാണുമെന്ന് തോന്നുന്നില്ല. പിന്നെ എപ്പോഴെങ്കിലും വരു.“
”അങ്ങിനെ എങ്ങിനെയാ? കഴിഞ്ഞ രണ്ടുമാസത്തിൽ അഞ്ചാമത്തെ തവണയാ ഞാൻ വരുന്നത്“. ശരിയാണു ആദ്യം വന്നപ്പോൾ പണിക്കർ ഡെൽ ഹിയിൽ പോയിരിക്കുകായിരുന്നു.രണ്ടാമത്തെ തവണ അമേരിക്കയിൽ.മൂനാംവട്ടം ഏതൊ ജനറൽ ബൊഡി മീറ്റിങ്ങ്.നാലാം പ്രാവിശ്യം ഫാക്റ്ററി വിസിറ്റ്.ഇത്തവണ ഭാഗ്യത്തിനു ഓഫീസിൽ ഉണ്ടല്ലൊ.ജാനകിയമ്മക്കു അത് ഒരു നല്ല ശകുനമായിട്ടാണു തോന്നിയത്.കാശ് കിട്ടിയാൽ ഗണപതിക്ക് ഒരു വഴിപാട് നേർന്നു.”ഇന്ന് എങ്ങിനെ ആയാലും കാണാതെ ഞാൻ പോകില്ല“. അവർ രാജീവിനോട് പറഞ്ഞു.“നോക്ക് അമ്മായി തോന്നുന്നതുപോലെ ചെയ്യ് ഞാൻ എന്തു ചെയ്യാൻ ആണു” അയാൾ കൈ മലർത്തി.
തന്റെ ഉപദേശപ്രകാരമാണു അവർ പൈസ നിക്ഷേപിച്ചത്.അതിനാൽ തനിക്ക് അത് തിരികെ വാങ്ങി കൊടുക്കേണ്ട കർതവ്യം ഉണ്ട് എന്ന് അയാൾക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ വേറെ വഴി ഇല്ലായിരുന്നു.കമ്പനിപൂട്ടിയപ്പോൽ വേറൊരു കമ്പനിയിൽ പണിക്കർ അയാൾക്ക് ജോലി കൊടുത്തു.പിന്നെ കഴിഞ്ഞ വർഷം പ്രമോഷനും. അയാൽക്കു മാനേജ്മെന്റിനോടുള്ള കടപ്പാടു മറന്ന് ഒരു ബന്ധുവിന്റെ പണത്തിനുവേണ്ടി ബുദ്ധിമുട്ടിക്കാൻ വിഷമമായിരുന്നു. ജാനകിയമ്മയുടെ പൈസക്കുള്ള ആവശ്യം, മകൾ പ്രായമായി നിൽക്കുന്ന കാര്യമെല്ലാം അയാൾക്ക് അറിയാഞ്ഞിട്ടല്ല.പക്ഷെ അയാളുടെ ജോലി നിലനിർത്തുന്നത് അതിലും അത്യാവിശ്യമായിട്ട് അയാൾക്കു തോന്നി.ലഞ്ച് സമയം കഴിയാറായി എന്നു വാചിൽ നോക്കിയപ്പോൾ രാജീവനു മനസ്സിലായി. “എന്നാൽ ഞാൻ വരട്ടെ അമ്മായീ. ചായ കൊടുത്തയക്കാം.”അയാൾ എഴുന്നേറ്റു. “ശരി. വല്ലപ്പോഴും വീട്ടിലേക്കൊക്കെ രാജത്തിനേയും കൂട്ടി വരൂ” അവർ പറഞ്ഞു.
ജാനകിയമ്മയുടെ കൂട്ട് വേറെയും പലർ വിസിറ്റേഴ്സ് റൂമിൽ ഇരുപ്പൊണ്ടായിരുന്നു.ചിലർക്ക് പുതിയ കോണ്ട്രാക്റ്റിനുള്ള ഓർഡർ , ചിലർക്ക് ബില്ലിന്റെ പെയ്മെന്റ്,ചിലർ അവർ സപ്ളൈ ചെയ്യുന്ന സാധനത്തിന്റെ സാമ്പിൾ കാണിക്കാൻ.ഇടയ്ക്ക് ഇടയ്ക്ക് പ്യൂൺ വന്ന് ഓരൊ പേർ വിളിക്കും . അവർ അകത്തുപോയി ജോലി കഴിഞ്ഞ് തിരികെ പോരും. ഓരൊ പ്രാവിശ്യവും ജാനകിയമ്മ ആശയോടെ പ്യൂണിനെ നോക്കി.തന്റെ പേർ ഇപ്പോൾ വിളിക്കും.മണിക്കൂർ രണ്ടു കഴിഞ്ഞു.
“എന്റെ പേർ നിങ്ങൾ പണിക്കർ സാറിന്റെ അടുക്കൽ അയച്ചില്ലെ?” അവർ റിസപ്ഷണിസ്റ്റിനോട് ചോദിച്ചു. “ഒഫ് കോഴ്സ്” അവൾക്ക് അവളുടെ കാര്യക്ഷമതയെ ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല. “ഞാൻ രണ്ടു പ്രാവിശ്യം സാറിന്റെ പി എ യെ ഓർമിപ്പിക്കുകയും ചെയ്തു.”. “പിന്നെ ഇതേവരെ എന്റെ പേർ....” ഞാൻ എന്തു ചെയ്യാൻ ആണു എന്ന ഭാവത്തിൽ പെണ്ണ് തല അനക്കി. പിന്നെ സ്വന്തം ജോലിയിലേക്ക് തിരിഞ്ഞു.
മണി നാലായി..നാലേകാൽ..നാലര ഓഫീസിലെ ജോലിക്കാർ
ഓരൊരുത്തരായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.റിസപ്ഷണിസ്റ്റ് മുൻപിലുള്ള ടൊയ്‌ലറ്റിലേക്ക് പോയീ.വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പാകാം.
ജാനകിയമ്മയ്ക്കു ക്ഷമ അറ്റു. അവരെഴുനേറ്റ് നേരെ മുൻപിലത്തെ വാതിലിലൂടെ അകത്തേക്ക് കടന്ന് ഓഫീസിലെ ഹാളിൽ കൂടെ നടന്നുതുടങ്ങി.ജോലിക്കാർ സഹതാപത്തോടെ അവരെ നോക്കി കുശുകുശുക്കുന്നുണ്ടായിരുന്നു.പലർക്കും അവരെ പരിചയം ആയിരുന്നു.അവർ കാശിനുവേണ്ടി ആദ്യത്തെ തവണൂന്നും അല്ലല്ലൊ വരുന്നത്.
അവർ അകത്ത് പണിക്കർ ഇരിക്കുന്ന കാബിനിലേക്ക് നടക്കുക ആയിരുന്നു.അവർ രണ്ട് വർഷം മുൻപെ ആ കാബിനിൽ പോയിരുന്നു.അവർക്ക് അന്നത്തെ കണ്ടുമുട്ടൽ ഓർമ്മ വന്നു.അന്നും രണ്ടു മൂന്നു മണിക്കൂർ കാത്തിരുന്നു മടുത്ത് കാണാതെ പോകില്ല എന്ന് പി എ യോട് നിർബന്ധം പിടിച്ചുകൊണ്ടിരുന്നപ്പോൾ പണിക്കർ പുറത്തുവന്നു വലിയ ആദരവോടെകാബിനിൽ കൊണ്ടുപോയി. സ്പെഷ്യൽ ആയി ചായവരുത്തി.വലിയ സ്മ്യത കാട്ടികൊണ്ട്വിവരങ്ങൾ ചോദിച്ചു.കേസിന്റെ ഫയൽ വരുത്തി.
“റിലയബിൾ ലാബ് പ്രൊഡക്റ്റ്സ് കമ്പനി പൂട്ടേണ്ടിവന്നതിൽ എനിക്ക് വളരെ സങ്കടം ഉണ്ട്.പണിക്കർ സ്വന്തക്കാരോടെന്നപോലെ പറഞ്ഞു.എന്റെ മൂത്ത മകൻ വിവേകിന്റെ ആദ്യത്തെ പ്രൊജക്റ്റ് ആയിരുന്നു.അവനുവേണ്ടിയാണു ഞാൻ അതു തുടങ്ങിയത്.ഞാൻ വെറുമൊരു ഡയറക്റ്റർ മാത്രം. അവനായിരുന്നു മാനേജിങ്ങ് ഡയറക്റ്റർ.വിധിവൈപര്യത്താൽ ചില കാര്യങ്ങൽ ഞങ്ങളുടെ പ്ളാൻ അനുസരിച്ച് നടന്നില്ല.നിങ്ങളുടെ കടക്കാരനാണു ഞാൻ എന്ന് എനിക്ക് നന്നായി അറിയാം.എപ്പോഴും എനിക്ക് മനപ്രയാസമാണു.ചിലപ്പോൾ രാത്രിയിൽ ഉറക്കം കൂടി വരാറില്ല.നിങ്ങൾ എന്നിൽ വിശ്വസിക്കു. ഞാൻ എങ്ങിനെ എങ്കിലും നിങ്ങളുടെ പൈസ പലിശ സഹിതം തരുന്നതാണു”.` പണിക്കർ വളരെ സാവകാശം ഓരൊ ശബ്ദവും ഊന്നികൊണ്ടു പറയുകയായിരുന്നു. അന്നും ജാനകിയമ്മ മടങ്ങിയത് വെറുംകൈയോടെ. പക്ഷെ മനസ്സിൽ പണിക്കർ സാറിനോടുള്ള ആദരവു കൂടിയിരുന്നു. ആ കാരണത്താൽ ആണു ഇന്നും വേറെ ആരെയുംകാണാതെ പണിക്കർസാരിനെ തന്നെ കാണാൻ അവർ വ്യഗ്രത കാട്ടിയത്.പണിക്കരുടെ പി ഏ അവരുടെ വഴി മുടക്കികൊണ്ട് “വാട്ട് ഡു യു വാണ്ട്?”എന്ന് ഇടിപൊട്ടും പോലെ ചോദിച്ചു.അവർ കേട്ട ഭാവം കാട്ടാതെ നേരെ അയാളെ തട്ടിമാറ്റി കാബിൻ ഡോർ തള്ളീതുറന്ന് അകത്ത് കയറി.പണിക്കർ സാറിന്റെ കാബിൻ പുറത്തെ കാളും കൂടുതൽ തണുപ്പായിരുന്നു.കാല്ചുവട്ടിലെ കാർപെറ്റിനും മ്രുദുത്വം കൂടുതൽ ആയിരുന്നു. വലത്തു ചുവർ ഒരു വലിയ മോഡേൺ പൈന്റിങ്ങ് കൈ അടക്കിയിരുന്നു.ഇടത്തു ഭിത്തി മുഴുവൻ വുഡ് പാനലിങ്ങ്ങ് കൊണ്ട് മറച്ചിരുന്നു. മുൻപിൽ പകുതി മറച്ച കണ്ണാടി ജനൽ. നടുക്ക് വലിയ ടേബിളിന്റെ ഒരു വശത്ത് വലിയ കറങ്ങുന്ന കസേരിയിൽ നെക്ക് ടൈയും കെട്ടിസ്വർണ്ണഫ്രൈം ഉല്ല കണ്ണാടിയും വച്ച് കെ സി പണിക്കർ ഇരുപ്പുണ്ടായിരുന്നു.മുൻപിൽ നാലഞ്ച് നല്ല കസേരകൾ. നമ്മളൊരു വലിയ തൊഴിൽ ഉടമയുടെ കാബിനിൽ എന്ന തോന്നൽ ഉണ്ടാക്കുംവിധം ആയിരുന്നു അവിടുത്തെ സെറ്റ് അപ്.
പണിക്കർ ഒരു പേപ്പർ വായിക്കുകായിരുന്നു.അദ്ദേഹം തല ഉയർത്തി അപരിചിത ഭാവത്തിൽ നോക്കി.ജാനകിയമ്മ തൊഴുതുകൊണ്ട് പറഞ്ഞു. “ഞാൻ ജാനകിയമ്മ ഇതിനുമുൻപൊരിക്കൽ നിങ്ങളെ കാണാൻ വന്നിരുന്നു.ഓർമ്മ യുണ്ടല്ലൊ”.
സത്യം പറഞ്ഞാൽ പണിക്കർക്ക് ആദ്യത്തെനോട്ടതിൽ തന്നെ അവരെ മനസ്സിലായി.അദ്ദേഹത്തിനു ഭയങ്കര ഓർമ്മ ശക്തി ആയിരുന്നു.പിന്നെ അവരുടെ പേരെഴുതിയ സ്ളിപും കുറച്ചു മുൻപ് കിട്ടിയിരുന്നു.പനിക്കർക്ക് ഇപ്പോൾ അവരെ കാണാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു.ആരാണു ഇവരെ അകത്ത് വിട്ടത് എന്ന് ഓർത്ത് അദ്ദേഹത്തിന്റെ മനസ്സിൽ കലി കയറി.പക്ഷെ മുഖത്ത് കൊണ്ടുവരാതെ അവരോട് ഇരിക്കാൻ പറഞ്ഞ് പൈപ് വലിച്ചുകൊണ്ട് കൈയിൽ ഇരുന്ന പേപ്പർ വായിക്കാൻ തുടങ്ങി.
കാലൊടിഞ്ഞ കസേരപ്പുറത്തെന്നപോലെ അവർ വളരെ സാവധാനത്തിൽ കസേരയുടെ തുമ്പതിരുന്നു.പണിക്കർ സാർ വാ തുറക്കുന്നതും കാത്ത്.പണിക്കരുടെ പൈപിൽ നിന്നും പുക എയർ കണ്ടീഷണറുടെ അടുത്തേക്ക് ഒഴുകി കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞ് പൈപും പേപ്പരും മേശപ്പുറത്ത് വചുകൊണ്ട് പണിക്കർ പറഞ്ഞു. “പറയൂ”
എന്റെ ഫിക്സട് ഡിപോസിറ്റിന്റെ കാര്യത്തിനു വന്നതാണു. നാലുവർഷമായി . ഇരുപതിനായിരം രൂപ ഉണ്ട്. ഇപ്പോൾ എനിക്ക് കാശിനു അത്യാവിശ്യം ഉണ്ടായിരുന്നു. മകളുടെ കല്യാണ കാര്യത്തിനാണു.
തന്റെ മുൻപിൽ വരുന്ന ഓരോൾക്കും കാശിന്റെ ആവിശ്യം ഉണ്ട് എന്നു പണിക്കർക്ക് അറിയാമായിരുന്നു.സർക്കാർ ഉദ്യോഗസ്ഥനാകട്ടെ ,ഷയർ ബ്രോക്കർ ആകട്ടെ,യൂണിയൻ നേതാവാകട്ടെകാരണവും തുകയും മാറികൊണ്ടിരിക്കുമെന്നു മാത്രം. ജാനകിയമ്മയുടെ കേസ് അറിയാമായിരുന്നു.കഴിഞ്ഞ തവണ വളരെ മാന്യതയോടൊണു അവരോടു പെരുമാറിയത്.അന്നു ബിസ്സിനസ്സിന്റെ ദ്രുഷ്ടിയിൽ അതായിരുന്നു യോഗ്യം.ഒറ്റ കല്ലുകൊണ്ട് അയാൾ കുറെ പക്ഷികളെ വീഴ്ത്തി. താഴെ ജോലിക്കാർ ചീത്ത ആണെങ്കിലും ഉടമ നല്ല മനുഷ്യൻ എന്ന ഭാവന ജാനകിയമ്മയുടെ മൻസ്സിൽ സ്രുഷ്ടിച്ചു.ആരെ എപ്പോൾ തലോടണമെന്നും ആരെ എപ്പോൾ പാറ്റയെ പോലെതട്ടി എറിയണമെന്നും ഇത്രയും വർഷത്തെ വ്യാപാരമയാലെ നന്നായി പഠിപ്പിചിരുന്നു.“ ഞാൻ ഇപ്പോൾ വളരെ തിരക്കിലാണു. നാളെ രാവിലെ എനിക്ക് ദെൽ ഹിയിൽ പോകണം. അതിനു മുൻപെ വളരെ ജോലികൾ ചെയ്തുതീർക്കാൻ ഉണ്ട്. നിങ്ങൾ പിന്നെ എന്നെങ്കിലും വരു.”അയാൾ പറഞ്ഞു.സത്യത്തിൽ അയാൽ ഇവിടുത്തെ ജോലി തീർത്തതായിരുന്നു. ഇവിടെ ഇനി ക്ളബിൽ പോകണം. ഒരു വിദേശകൊളോബറേറ്റരെ ഡ്രിങ്ക്സിനു വിളിച്ചിട്ടുണ്ട്.ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞിട്ടു ഇരിക്കുകയായിരുന്നു.പക്ഷെ താൻ പോകും മുൻപെ ഇവരെ പറഞ്ഞ് അയക്കണമെന്നു ഉണ്ടായിരുന്നു.
“പിന്നെ പിന്നെ എന്നു പറഞ്ഞ് വർഷം നാലായി”. ധൈര്യം അവലംബിച്ച് ജാനകിയമ്മ പറഞ്ഞു. “ഇന്ന് എങ്ങിനെയെങ്കിലും ഒരു തീരുമാനം ഉണ്ടാക്കണം എന്നു ജാനകിയമ്മ നിശ്ചയിച്ചിരുന്നു. ”മകൾക്ക് ഒരു നല്ല ആലോചന വന്നിട്ടുണ്ട്. എനിക്കു ഇപ്പോൾ ഇരുപതിനായിരം രൂപ ആവിശ്യം“.അവരുടെ ധിക്കാരം പണിക്കരെ പ്രകോപിപ്പിച്ചു എങ്കിലും മുഖത്ത് ഒരു വര പോലും പ്രകാശിപ്പിച്ചില്ല. ”ജനങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റിൽ പണം നിക്ഷേപ്പിക്കുന്നത് ഞങ്ങളോട് കരുണ കാട്ടാൻ അല്ല കൂടുതൽ പലിശ കിട്ടാനാണു. ഞങ്ങൾ വിചാരിക്കുന്നത് അവർ കൂടുതൽ ലാഭത്തിനു റിസ്ക് എടുത്തതാണു എന്നാണു.
ഞങ്ങളുടെ പൈസ മുങ്ങുന്ന പോലെ അവരുടെ പൈസയും മുങ്ങാൻ സാദ്ധ്യത ഉണ്ട്“.
”പക്ഷെ ഇപ്പോൾ അംബാനി ഗ്രൂപ് കമ്പനി വാങ്ങുകയല്ലെ.ഞാൻ ഇന്ന് പേപ്പറിൽ വായിച്ചു. എല്ല കടവും വീട്ടും. എന്റെ കാശും കിട്ടില്ലെ.ഇപ്പോൾ നിങ്ങൾക്ക് തരാൻ വിഷമമായിരിക്കും.എന്നു കിട്ടുമെന്ന് പറയു. അതു പ്രകാരം ഞാൻ ചെറുക്കൻ വീട്ടുകാരോട് പറയാം“.
അതു എങ്ങിനെ ഞാൻ പറയാനാണു. ഈടുള്ള കടങ്ങൾ അവർ എല്ലാം വീടും. ”പിന്നെ എന്റേത് എന്താണു തരാത്തത് അതു കടമല്ലെ?“. ”ഏതു വക്കീലും നിങ്ങളോട് ഈ ഉത്തരമെ പറയൂ“
”ബലം പ്രയോഗിച്ച് കടം വാങ്ങാൻ കഴിവുള്ളവരുടെ കടം നിങ്ങൾ തിരികെ കൊടുക്കും. ഞങ്ങളെപ്പോൽ ഉള്ളവരെ നിങ്ങൾ ബലിമ്രുഗങ്ങളാക്കും അല്ലെ?“ ഉത്തരത്തിനു പകരം പണിക്കർ മന്ദഹസ്സിച്ചു. ഇത്രയും സമയത്തിനിടെ ആദ്യമായി.”ചുരുക്കത്തിൽ നിങ്ങൾ ഞങ്ങളെ വെള്ളത്തിലാക്കി അല്ലെ?“അവർ അവരുടെ എല്ലാ വ്യസനവും ദേഷ്യവും സമന്വയിച്ച് പറഞ്ഞു.പണിക്കർക്ക് അത് കേട്ട് ദേഷ്യം തിളച്ച് പൊങ്ങി. വേറെ ആരായിരുന്നു എങ്കിലും ഗെറ്റ് ഔറ്റ് പറഞ്ഞേനെ.പക്ഷെ ജാനകിയമ്മയുടെ വയസ്സിനെ, അവരുടെ ശരിക്കുമുള്ള പ്രയാസത്തീവരുടെ സങ്കടത്തെ എല്ലാം ഓർത്ത് അയാൾ ദേഷ്യം വിഴുങ്ങി. അയാൾ വേറെ ഒരു ആയുധം പുറത്തെടുത്തു.വാച്ചുനോക്കി വളരെ സൗമ്യതയോടെ പറയാൻ തുടങ്ങി.” നിങ്ങളോട് സത്യം പറയട്ടെ, ജാനകിയമ്മെ“. ആദ്യമായി പേരുവിളിച്ച് ടേബിളിന്റെ മേലെ മുന്നോട്ട് കുനിഞ്ഞ് അവരെ വിസ്വാസത്തിൽ എദുത്ത മാതിരി പറഞ്ഞു.”നിങ്ങൾക്കു നിങ്ങളുടെ മകളെപറ്റിയുള്ള ഉൽ ഖ് ണ്ഠ പോലെ എനിക്കുമെന്റെ മകൻ വിവേകിനെകുറിച്ച് വേവലാതിയാണു കഴിഞ്ഞ തവണ പറഞ്ഞതല്ലെ അതിനെപറ്റി.ഒരു തൊഴിലിലും അവനു വിജയം കിട്ടുന്നില്ല.അംബാനി ഗ്രൂപ് രിലയബിൾ വാങ്ങുന്നു എന്നു വച്ചാൽ എന്ത്? ചുമ്മ പറഞ്ഞു എന്നു മാത്രം. പ്രത്യക്ഷത്തിൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല.വിവേകിന്റെ പേരിൽ ഞാൻ വേറെ ഒരു പ്രൊജക്റ്റ് തുടങ്ങുന്നു.അടുത്ത മാസം അതിന്റെ പബ്ളിക് ഇഷ്യു മാർകറ്റിൽ വരും. അപ്പോൾ അവന്റെ ആദ്യത്തെ കമ്പനി നടന്നില്ല എന്ന ദുഷ്പേരു ഉണ്ടാകരുത്. അതിനാൽ ഷയർ വില്ക്കാൻ വിഷമമുണ്ടായാലൊ എന്നു കരുതി ഞാൻ അംബാനി ഗ്രൂപുമായി ചർച ആരംഭിച്ചു.അതിന്റെ റിപോർട്ട് പേപ്പറിൽ വന്നു. ഇത് നിങ്ങളോടു മാത്രം ഞാൻ പറയുന്നു.ഞാൻ ഇറങ്ങട്ടെ എനിക്ക് ഒരു അപ്പോയിന്റ്മെന്റ് ഉണ്ട്.നിങ്ങളുടെ പ്രോബ്ളത്തെ പറ്റി നമുക്ക് പിന്നെ എന്നെങ്കിലും സംസാരിക്കാം.“ അയാൾ എഴുനേറ്റു.ജാനകിയമ്മയുടെ വയറ്റിൽ ഒരു തീകട്ട വീണപോലേ തോന്നി.വിവേകിന്റെ മാത്രമല്ല ഒരു ഏഴു തലമുറകളെയും നോക്കുവാനുള്ള സ്വത്ത് പണിക്കർക്ക് ഉണ്ട്. പക്ഷെ തണ്ടെ മകളെ ആർ നോക്കും.”വീണ്ടും പറയാൻ നിങ്ങൾക്ക് എളുപ്പമാണു.കഴിഞ്ഞ രണ്ടു മാസത്തിൽ അഞ്ചു തവണ ഞാൻ വന്നു.ഓരൊപ്രാവിശ്യവും രണ്ടുരൂപവീതം ചിലവാണു നിങ്ങൾക്കെന്ത “സ്വയം ഖിന്നയായി ചിരിച്ചുകൊണ്ടവർ താഴെ നോക്കി പറഞ്ഞുകോണ്ട് എഴുനേറ്റു.
വീണ്ടും ഒരിക്കൽ കൂടെ അവറുടെ വാക്കുകൾപണിക്കരുടെ അഹങ്കാരത്തെ വ്രുണപ്പെടുത്തി.കഴിഞ്ഞ പലതവണയായി ഇവർ തന്നെ അപമാനിക്കുന്നു. അതിനു പകരം വീട്ടണം. ഉടൻ അയാൾക്കൊരു ബുദ്ധി തോന്നി.ടേബിളിനെ വലം വച്ച് അയാൾ ജാനകിയമ്മയുടെ അടുക്കൽ വന്നു. എന്നിട്ട് പേഴ്സ് തുറന്ന് ഒരു പത്തിന്റെ നോട്ടെടുത്ത് അവരുടെ കൈയിൽ വച്ചുകൊടുത്തു.
”ഇത് എന്താണു? അവർ ആശ്ചര്യത്തോടെ ചോദിച്ചുവർക്ക് ഒന്നും മനസ്സിലായില്ല. “നിങ്ങളുടെ വണ്ടിക്കൂലി”. ഉച്ചത്തിൽ ചിരിച്ചുകൊണ്ട്പണിക്കർ പറഞ്ഞു.
ആ ചിരിയിൽ പരിഹാസം ഉണ്ടായിരുന്നു. ക്രൂരത ഉണ്ടായിരുന്നു. വിഷലിപ്തമായിരുന്നു. വഞ്ചന ഉണ്ടായിരുന്നു.ഇത്രയും നേരം മനസ്സിൽ വിഷമിച്ച് അടക്കിവച്ചിരുന്ന എല്ലാ ഭാവങ്ങളുമുണ്ടായിരുന്നു. വേഗം വേഗം കാൽ വച്ച് അയാൾ വാതിലിലേക്ക് നടന്നു. ഡ്രിങ്ക്സിന്റെ ഗ്ലാസ്സ് അയാളുടെ കണ്മുന്നിൽ ഉണ്ടായിരുന്നു.
ജാനകിയമ്മ പുറത്തെ തിരക്കിലേക്കു ജനലിൽ കൂടെ നോക്കി. അഞ്ചുമണി കഴിഞ്ഞു. ഓഫീസ് വിട്ടതായി അവർ മനസ്സിലാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment